ഷാരോൺ വധം: ഗ്രീഷ്മയെ ഡിസ്ചാര്‍ജ് ചെയ്തു; അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം ∙ ഷാരോണ്‍ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മയെ മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. പൊലീസ് സ്റ്റേഷനിലെ അണുനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് ഗ്രീഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഷാരോൺ വധത്തിൽ ഗ്രീഷ്മയ്ക്കു പുറമേ അമ്മ സിന്ധുവിനെയും അമ്മയുടെ സഹോദരന് നിർമൽ കുമാറിനെയും അറസ്റ്റു ചെയ്തിരുന്നു. സംഭവത്തിൽ പങ്കില്ലാത്തതിനാൽ ഗ്രീഷ്മയുടെ അച്ഛനെയും നിർമൽ കുമാറിന്റെ മകളെയും വിട്ടയച്ചു. ചടയമംഗലത്ത് ഹോട്ടലിൽ ജോലി ചെയ്യുന്ന പിതാവ് മാസത്തിൽ ഒന്നോ രണ്ടോ ദിവസമാണ് വീട്ടിൽ ഉണ്ടാകാറുള്ളത്. പിതാവിനോട് ഭാര്യയും മകളും വിവരങ്ങൾ പങ്കുവച്ചിരുന്നില്ല.

