ഏപ്രിലില്‍ ഇന്ത്യയില്‍ 74 ലക്ഷം അക്കൗണ്ടുകള്‍ പൂട്ടിയെന്ന് വാട്സ്ആപ്പ്

ന്യൂഡല്‍ഹി: ഏപ്രിലില്‍ മാസം ഇന്ത്യയില്‍ 74 ലക്ഷം അക്കൗണ്ടുകള്‍ക്ക് വിലക്കേർപ്പെടുത്തി വാട്സ്ആപ്പ്. കേന്ദ്ര ഐ.ടി. നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോര്‍ട്ടിലാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ വാട്സ്ആപ്പിന് ഇന്ത്യയിലെ ഉപയോക്താക്കളില്‍നിന്ന് ലഭിച്ച പരാതികളുടേയും, നിയമങ്ങളും നിബന്ധനകളും ലംഘിച്ച് പ്രവര്‍ത്തിച്ച അക്കൗണ്ടുകള്‍ക്കെതിരേ എടുത്ത നടപടികളുടേയും, ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിയില്‍നിന്ന് ലഭിച്ച ഉത്തരവുകളുടേയുമടക്കം വിവരങ്ങളുള്ള റിപ്പോര്‍ട്ടിലാണ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണവുമുള്ളത്. പൂട്ടിയ അക്കൗണ്ടുകളില്‍ 24 ലക്ഷവും ഏതെങ്കിലും പരാതി ലഭിക്കുന്നതിന് മുമ്പേതന്നെ മുന്‍കരുതലായി വാട്സ്ആപ്പ് സ്വമേധയാ എടുത്ത നടപടിയാണ്. ദുരുപയോഗത്തിനെതിരായാണ് വാട്സ്ആപ്പ് ഇത്തരത്തിലുള്ള നടപടിയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രീവന്‍സ് അപ്പലേറ്റ് കമ്മിറ്റിയില്‍നിന്ന് ഏപ്രില്‍ ഒന്നിനും 30-നുമിടയില്‍ വാട്സ്ആപ്പിന് രണ്ട് ഉത്തരവുകളാണ് ലഭിച്ചത്. ഇത് രണ്ടും പാലിച്ചു. വാട്സ്ആപ്പിന്റെ ഉപയോക്താക്കളില്‍ നിന്ന് 4,100 നിരോധനത്തിനായുള്ള അഭ്യര്‍ഥനകള്‍ വന്നപ്പോള്‍, 223 അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തുവെന്നും പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ ഒന്ന് വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

