KSDLIVENEWS

Real news for everyone

പാര്‍ത്ഥ ചാറ്റര്‍ജിയ്ക്ക് നേരെ ചെരുപ്പേറ്, കഴുത്തില്‍ കയര്‍ കെട്ടി വലിക്കണമെന്ന് ചെരുപ്പെറിഞ്ഞ സ്ത്രീ

SHARE THIS ON

കൊല്‍ക്കത്ത : അധ്യാപക നിയമന അഴിമതി കേസില്‍ പിടിയിലായ പാര്‍ത്ഥ ചാറ്റര്‍ജിക്ക് നേരെ ചെരുപ്പെറിഞ്ഞ് സ്ത്രീ. കേന്ദ്ര സര്‍ക്കാരിന്റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ചാറ്റര്‍ജിക്കെതിരെ ചെരുപ്പേറ്. തന്റെ പേര് സുഭ്ര ഘദുയ് എന്നാണെന്നും താന്‍ സൗത്ത് 24 പര്‍ഗന്‍സ് ജില്ലയിലെ അംതാല സ്വദേശിയാണെന്നും ഇവര്‍ മാധ്യമമങ്ങളോട് പറഞ്ഞു.

എന്തിന് ചെരുപ്പെറിഞ്ഞെന്ന് ചോദിച്ച മാധ്യമങ്ങളോട് സ്ത്രീ പറഞ്ഞതിങ്ങനെ; ” നിങ്ങള്‍ക്ക് അറിയില്ലേ? ഒരുപാട് പാവങ്ങളുടെ പണം അയാള്‍ അപഹരിച്ചു, ഫ്ലാറ്റുകള്‍ വാങ്ങി. എന്നിട്ടും നിങ്ങള്‍ ചോദിക്കുന്നു എന്തിനെന്ന് . അയാളെ എസി കാറിലാണ് കൊണ്ടുനടക്കുന്നത്. അയാളെ കഴുത്തില്‍ കയര്‍ കെട്ടി വലിച്ചുകൊണ്ടാണ് പോകേണ്ടത്. ആ ചെരുപ്പ് അയാളുടെ തലയില്‍ കൊണ്ടിരുന്നെങ്കില്‍ എനിക്ക് സന്തോഷമായേനെ” – സ്ത്രീ പറഞ്ഞു.

: താന്‍ പാര്‍ത്ഥ യുടെ ‘മിനി ബാങ്ക്’, പണം സൂക്ഷിച്ചിടത്ത് പ്രവേശനമുണ്ടായിരുന്നില്ലെന്ന് അര്‍പ്പിത; റിപ്പോര്‍ട്ട്

നിരവധി പേര്‍ക്ക് കഴിക്കാന്‍ ഭക്ഷണമില്ല. ജോലി വാഗ്ദാനം ചെയ്ത് അയാള്‍ പണം തട്ടിയെടുത്തു. എന്നിട്ട് അയാള്‍ സന്തോഷിക്കുന്നു. ആ പണം സൂക്ഷിക്കാന്‍ ഫ്ലാറ്റുകള്‍ വാങ്ങി. എന്റെ മാത്രം ദേഷ്യമല്ല, ബംഗാളിലെ ലക്ഷക്കണക്കിന് ആളുകളുടെ ദേഷ്യമാണ് – അവര്‍ കൂട്ടിച്ചേര്‍ത്തു. ‌ചെരുപ്പേറിന് ശേഷം പാര്‍ത്ഥ ചാറ്റര്‍ജിയെ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഇതോടെ ചാറ്റര്‍ജിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

മന്ത്രി ഉള്‍പ്പെട്ട അധ്യാപക നിയമന അഴിമതി കേസില്‍ ഇതുവരെ ഇഡി കണ്ടെത്തിയത് 50 കോടി രൂപയാണ്. പിടിച്ചെടുത്ത പണവും സ്വര്‍ണ്ണവും 20 പെട്ടികളിലായിട്ടാണ് മാറ്റിയത്. ഇതോടെ പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ പദവികളില്‍ നിന്നും നീക്കുകയും ചെയ്തു. പാര്‍ട്ടി അച്ചടക്ക സമിതി ചേര്‍ന്നാണ് തീരുമാനം എടുത്തത്.

അഞ്ച് ദിവസം പിടിച്ചു നിന്ന ശേഷമാണ് ഒടുവില്‍ മുഖം രക്ഷിക്കാന്‍ തൃണമൂല്‍ നടപടി എടുത്തത്. കേസില്‍ പാര്‍ത്ഥയെയും സുഹൃത്തും നടിയുമായ അര്‍പിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. അര്‍പിതയുടെ ഫ്ളാറ്റില്‍ നിന്ന് നേരത്തെ 25 കോടി കണ്ടെത്തിയിരുന്നു. ഇന്നലെ ഒരു ഫ്ളാറ്റില്‍ കൂടി പണം കണ്ടെത്തിയതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന് നടപടി എടുക്കേണ്ടി വന്നത്.

മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുമായി പണമിടപാട് നടന്നുവെന്ന് അര്‍പിത സമ്മതിച്ചതായും ഇഡി വ്യക്തമാക്കി. മന്ത്രിയേയും ഇഡി ചോദ്യം ചെയ്യുകയാണ്. മമത ബാനര്‍ജിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കി ബിജപി നിലപാട് കടുപ്പിക്കുകയാണ്. പണം കണ്ടെത്തിയത് കൊണ്ടാണ് നടപടി സ്വീകരിച്ചത് എന്നാണ് മമതയുടെ പ്രതികരണം. ഇതിനിടെ പാര്‍ത്ഥ ചാറ്റര്‍ജിയുടെ സ്വകാര്യ വസതിയില്‍ മോഷണം നടന്നതും ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 24 പ‍‍ര്‍ഗാനസ് ജില്ലയിലെ വസതിയില്‍ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. പശ്ചിമ ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയായി ഈ കേസ് മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!