ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ പരാതിയില്‍ അര്‍ധ സഹോദരൻ വൈഭവ് പാണ്ട്യ അറസ്റ്റില്‍; ക്രുനാലിനേയും ഹാര്‍ദിക്കിനേയും പറ്റിച്ചെന്ന് പരാതി; നടപടി എടുത്തത് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റന്വേഷണ വിഭാഗം

മുംബൈ: ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ പരാതിയില്‍ അർധ സഹോദരൻ വൈഭവ് പാണ്ട്യ അറസ്റ്റില്‍. ഹാർദിക്കിന്റെയും സഹോദരൻ ക്രുനാല്‍ പാണ്ഡ്യയുടെയും പരാതിയിലാണ് നടപടി. സാമ്ബത്തിക തട്ടിപ്പാണ് ആരോപണം. ഇരുവരുടെയും സംയുക്ത സംരഭത്തില്‍ നിന്നും വൈഭവ് പാണ്ട്യ 4.3 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. മുംബൈ പോലീസിന്റെ സാമ്ബത്തിക കുറ്റന്വേഷണ വിഭാഗമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫണ്ട് തിരിമറി, പങ്കാളിത്ത ഉടമ്ബടി ലംഘനം എന്നീ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളും മുംബൈ പോലീസിന്റെ സാമ്ബത്തിക കുറ്റകൃത്യ വിഭാഗം ചുമത്തി. മൂന്ന് വർഷം മുമ്ബ് ഹാർദിക്കും സഹോദരൻ ക്രുനാലും വൈഭവ് പാണ്ഡ്യയും ചേർന്ന് പോളിമർ ബിസിനസില്‍ നിക്ഷേപം നടത്തിയിരുന്നു. 40 ശതമാനം വീതം ഹാർദിക്കും ക്രുനാലും 20 ശതമാനം വിഹിതം വൈഭവും നടത്തുമെന്ന കരാറിലായിരുന്നു നിക്ഷേപം നടത്തിയത്. ഇതിന് പുറമെ സ്ഥാപനത്തിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കാനുള്ള ചുമതലയും വൈഭവിനായിരുന്നു. നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ ലാഭവിഹിതം വീതിക്കുമെന്നായിരുന്നു കരാർ. എന്നാല്‍ ഹാർദിക്കിനെയും ക്രുനാലിനെയും അറിയിക്കാതെ മറ്റൊരു പോളിമർ ബിസിനസ് സ്ഥാപനം തുടങ്ങിയ വൈഭവ്, ഇരുവരുമായുള്ള പങ്കാളിത്ത കരാർ ലംഘിച്ചുവെന്നാണ് പരാതി. ഇതുവഴി ആദ്യ സ്ഥാപനത്തില്‍ നിന്നുള്ള ലാഭം കുത്തനെ ഇടിയുകയും മൂന്ന് കോടി രൂപ നഷ്ടത്തിലാവുകയും ചെയ്തു. ഇതിന് പുറമെ വൈഭവ് സംയുക്ത പങ്കാളിത്തത്തില്‍ തുടങ്ങിയ സ്ഥാപനത്തിലെ നിക്ഷേപം ഹാർദിക്കിന്റെയും ക്രുനാലിന്റെയും അനുമതിയില്ലാതെ 33.3 ശതമാനമായി ഉയർത്തുകയും ചെയ്തുവെന്നാണ് പരാതി.