KSDLIVENEWS

Real news for everyone

‘നരബലിക്ക് പിന്നില്‍ സിപിഎം നേതാവ്, കേരളത്തിന് വലിയ അത്ഭുതം ഒന്നുമല്ല’, 67000 മാന്‍മിസിംഗ്, അന്വേഷണം വേണം: സുധാകരന്‍

SHARE THIS ON

പത്തനംതിട്ട: ഇലന്തൂരില്‍ നടന്ന നരബലിയില്‍ സി പി എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്.നരബലിക്ക് പിന്നില്‍ സി പി എം പ്രാദേശിക നേതാവാണെന്ന് പറഞ്ഞ സുധാകരന്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള മൃഗീയ ആചാരങ്ങള്‍ സി പി എമ്മിലൂടെ പുനര്‍ജനിക്കുന്നുവെന്നും കുറ്റപ്പെടുത്തി. കേരള പൊലീസിന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 67000 “മാന്‍മിസ്സിംഗ് ” കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സമാനമായ രീതിയില്‍ കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും കെ പി സി സി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. പിണറായി വിജയന്‍ ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തരമന്ത്രിയാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. കൂടെപ്പിറപ്പിനെ പോലൊരാളുടെ ചിത കത്തിത്തീരുംമുമ്ബ് കുടുംബത്തെയും കൂട്ടി ഉല്ലാസയാത്രയ്ക്ക് പുറപ്പെടാന്‍ മടിയില്ലാത്തവര്‍ ഉള്‍പ്പെടുന്ന മുകള്‍ത്തട്ട് മുതല്‍ നരബലികളില്‍ സന്തോഷം കണ്ടെത്തുന്നവരുള്‍പ്പെടുന്ന പ്രാദേശിക തലം വരെയുള്ള സി പി എം നേതാക്കളുടെ മനസ്സ് എത്രത്തോളം ക്രൂരമാണെന്ന് കേരളം തിരിച്ചറിയണമെന്നും അദ്ദേഹം പ‌റഞ്ഞു.

ശരീരം 22 കഷ്ണങ്ങളാക്കി മുറിച്ചു, നാലരയടി താഴ്ചയില്‍ കുഴിച്ചിട്ടു, മുകളില്‍ മഞ്ഞള്‍ ചെടി, ഉപ്പും; എല്ലാം കണ്ടെടുത്തു

സുധാകരന്‍റെ വാക്കുകള്‍

കേരള മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഈ മണ്ണില്‍ ഇരട്ട നരബലി നടന്നിരിക്കുന്നു. അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത് സി പി എമ്മിന്റെ പ്രാദേശിക നേതാവാണെന്നത് കേരളത്തെ അതിലേറെ ഭയപ്പെടുത്തുന്നു. പിണറായി വിജയന്‍ എന്ന ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തരമന്ത്രിയുടെ കാലത്ത് കേരള പൊലീസിന്‍റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 67000 “മാന്‍മിസ്സിംഗ് ” കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമാനമായ രീതിയില്‍ കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.

ആളെ കൊല്ലുന്നതും അവരുടെ കുടുംബങ്ങളുടെ കണ്ണീര്‍ കാണുന്നതും സി പി എമ്മുകാര്‍ക്ക് പുത്തരിയല്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്ബ് നടന്നിരുന്ന മൃഗീയ ആചാരങ്ങള്‍ സി പി എമ്മിലൂടെ പുനര്‍ജ്ജനിക്കുന്നത് സമൂഹത്തിന് ഭീഷണിയാണ്. രണ്ടു സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തി നരബലി എന്ന പ്രാകൃതാചാരം അനുഷ്ഠിച്ച സി പി എം നേതാവ് കേരളത്തിന് വലിയ അത്ഭുതം ഒന്നുമല്ല. കൂടെപ്പിറപ്പിനെ പോലൊരാളുടെ ചിത കത്തിത്തീരുംമുമ്ബ് കുടുംബത്തെയും കൂട്ടി ഉല്ലാസയാത്രയ്ക്ക് പുറപ്പെടാന്‍ മടിയില്ലാത്തവര്‍ ഉള്‍പ്പെടുന്ന മുകള്‍ത്തട്ട് മുതല്‍ നരബലികളില്‍ സന്തോഷം കണ്ടെത്തുന്നവരുള്‍പ്പെടുന്ന പ്രാദേശിക തലം വരെയുള്ള സി പി എം നേതാക്കളുടെ മനസ്സ് എത്രത്തോളം ക്രൂരമാണെന്ന് കേരളം തിരിച്ചറിയണം.


ആളുകളുടെ ജീവനെടുക്കുന്നതും ആ കൊലപാതകങ്ങളെ ന്യായീകരിക്കുന്നതും ഒക്കെ ഹരമാക്കിയ സി പി എം ഈ കേസില്‍ നിന്നും സ്വന്തം നേതാക്കളെ രക്ഷിച്ചെടുത്താലും അത്ഭുതപ്പെടാനില്ല. മാന്‍ മിസ്സിംഗ് കേസുകളില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും പത്തനംതിട്ടയിലെ നരബലിയില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കേസില്‍ ബന്ധപ്പെട്ടിട്ടുള്ള മുഴുവന്‍ കുറ്റവാളികളെയും നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നും കെ പി സി സി ശക്തമായി ആവശ്യപ്പെടുന്നു.

ആദ്യ മിസിംഗ് കേസ് എന്തുകൊണ്ട് അന്വേഷിച്ചില്ല? പൊലീസിനെതിരെ ചെന്നിത്തല; ‘കൂടുതല്‍ കൊലപാതകങ്ങളെന്നും സംശയം’

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!