ഡോക്ടർമാർക്കായി ഡോളോ ചെലവിട്ടത് 1000 കോടി രൂപ’; മെഡിക്കൽ റെപ്പ് സംഘടന സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഡോളോ-650 ഗുളിക ശുപാർശചെയ്യാനായി നിർമാതാക്കൾ ഡോക്ടർമാർക്ക് ആയിരംകോടി രൂപയുടെ സമ്മാനങ്ങളും സൗജന്യങ്ങളും നൽകിയെന്ന് മെഡിക്കൽ റെപ്രസന്റേറ്റീവുമാരുടെ സംഘടന സുപ്രീംകോടതിയിൽ.
ഇത് ഗൗരവമുള്ള വിഷയമാണെന്നും കോവിഡ് ബാധിച്ചപ്പോൾ തനിക്കും ഡോക്ടർമാർ ഇതേഗുളിക നിർദേശിച്ചിരുന്നുവെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. തുടർന്ന് ഇക്കാര്യത്തിൽ പത്തുദിവസത്തിനകം മറുപടിനൽകാൻ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
ഗുളികകളിൽ 500 മില്ലിഗ്രാം വരെയുള്ളവയുടെ വിപണിവില നിയന്ത്രിക്കുന്നത് കേന്ദ്രസർക്കാരിന്റെ സംവിധാനം വഴിയാണ്. എന്നാൽ, 500 ഗ്രാമിന് മുകളിലുള്ളവയുടെ വില നിർമാതാക്കൾക്ക് നിശ്ചയിക്കാം. ഇതാണ് ഡോളോ-650 ശുപാർശചയ്യാൻ കമ്പനി ഡോക്ടർമാരെ പ്രേരിപ്പിച്ചതെന്ന് മെഡിക്കൽ റെപ് സംഘടന ചൂണ്ടിക്കാട്ടി.

