റോഹിങ്ക്യൻ അഭയാർഥിക്യാമ്പിൽ വൻ തീപിടിത്തം 700 ലധികം ടെന്റുകൾ കത്തിനശിച്ചു ; രക്ഷാപ്രവർത്തനം തുടരുന്നു

ധാക്ക: തെക്കന്‍ ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്ഥിക്യാമ്ബില് വന്‍ തീപിടിത്തം. നിലവില്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കുട്ടികളടക്കം നിരവധിപേര്‍ക്ക് പൊള്ളേലറ്റിറ്റുണ്ട്.നൂറുകണക്കിന് ടെന്റുകളും ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളുള്‍പ്പടെയും മറ്റ് സംവിധാനങ്ങളെല്ലാം പൂര്‍ണമായി കത്തി നശിച്ചതായി ബംഗ്ലാദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി
കോക്സ് ബസാറിലെ ബാലുഖാലി ക്യാമ്ബ് ഒന്നില്‍നിന്ന് പുകപടലങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്ന വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.തിങ്കളാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.30ഒാടെയാണ് തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കാന്‍ കഴിവിെന്റ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്ബുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അഡീഷനല്‍ കമീഷണര്‍ മുഹമ്മദ് ശംസൂദ് ദോസ അറിയിച്ചു.
ക്യാമ്ബിലെ 700ലധികം ടെന്റുകള്‍ പൂര്‍ണമായും കത്തിനശിച്ചതായി ക്യാമ്ബ് നിവാസികള്‍ വാര്‍ത്ത ഏജന്‍സിയോട് വെളിപ്പെടുത്തി. ഏതാനും സ്ത്രീകളും കുട്ടികളും മരിച്ചതായും നിരവധി പേര്‍ക്ക് പൊള്ളലേറ്റതായും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.

