കാസർഗോഡ്ന്റെ സമാധാന അന്തരീക്ഷം തകർത്ത് ആൾക്കൂട്ട കൊല ; ആര് വിലങ്ങിടും ?

കാസര്‍കോട്: ഏെറ നാളുകളായി ശാന്തമായിരുന്ന കാസര്‍കോട് നഗരത്തില്‍ നിയമം കൈയിലെടുത്ത് ആള്‍ക്കൂട്ടം. ദേശീയപാതയോരത്തെ ആശുപത്രിയില്‍ സ്ത്രീയെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവമാണ് ഒരാളുടെ മരണത്തില്‍ കലാശിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലും നഗരത്തില്‍ സംഘട്ടനങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ശനിയാഴ്ച നടന്ന സംഭവം ഞെട്ടിച്ചു.
ശക്തമായ പൊലീസ് നടപടിയിലൂടെ പ്രതിക്ക് മാതൃകാപരമായ ശിക്ഷ നല്കി പരിഹരിക്കാമായിരുന്ന പ്രശ്നമാണ് മരണത്തില്‍ കൊണ്ടുചെന്നെത്തിച്ചത്.ആശുപത്രിയില്‍ ശല്യം ചെയ്തുവെന്ന് പരാതി പറഞ്ഞ സ്ത്രീ തത്സമയം പ്രതികരിച്ചിരുന്നു. മകെന്റ ബെല്‍റ്റ് അഴിച്ചെടുത്ത് മര്‍ദിക്കുകയായിരുന്നു. അതിനു പുറമെ അവര്‍ പിന്നാെല ഒാടി മര്‍ദിക്കുകയും ചെയ്തിരുന്നു. നാട്ടുകാര്‍ ‘പ്രതി’യെ പിടികൂടി പൊലീസില്‍ ഏല്പിക്കുന്ന പതിവുരീതിക്ക് മാറ്റം വന്നു. നിരവധിയാളുകള്‍ പിന്തുടരുകയും കാമറ പതിയാത്ത സ്ഥലത്തുവെച്ച് മര്‍ദിക്കുകയുമായിരുന്നുവെന്ന് പറയുന്നു.
അതേസമയം, ആള്‍ക്കൂട്ട മര്‍ദനം പൊലീസ് അംഗീകരിച്ചിട്ടില്ല. റഫീഖിെന്റ ദേഹത്ത് പാടുകളില്ലാത്തതിനാല്‍ പോസ്റ്റ് മോര്‍ട്ടത്തിന് കാത്തിരിക്കുകയാണ് പൊലീസ്. ആള്‍ക്കൂട്ട കൊലയല്ലാതാക്കാനുള്ള ശ്രമം പൊലീസിെന്റ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട് എന്ന സംശയവും മരിച്ചയാളുടെ ബന്ധുക്കള്‍ക്കുണ്ട്.
അതേസമയം, സംഭവത്തില്‍ ഗൗരവപൂര്‍വമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് ടി.ഇ. അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാനും ആവശ്യപ്പെട്ടു. കുറച്ചുകാലമായി നഗരത്തില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനും ആക്രമണത്തിനും അറുതി വന്നിരുന്നു. വീണ്ടും കൊലപാതകം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിെന്റ ഭാഗമാണ് ആള്‍ക്കൂട്ടക്കൊലപാതകം. നിയമം കൈയിലെടുക്കാനും കൊല്ലാനും ആര്‍ക്കും അധികാരമില്ല. കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ നല്‍കാതെ സത്യസന്ധമായ അന്വേഷണം നടത്താന്‍ പൊലീസ് തയാറാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

