KSDLIVENEWS

Real news for everyone

ചാന്ദ്‌നിയുമായി അസ്‌ഫാക് മാർക്കറ്റിലെത്തി, മകളാണെന്നു പറഞ്ഞു; ചോദിച്ചപ്പോൾ തോളിലെടുത്തു…

SHARE THIS ON

കൊച്ചി∙ ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ അഞ്ചു വയസ്സുകാരിയെ  പിടിയിലായ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിന്റെ കൂടെ മാർക്കറ്റ് പ്രദേശത്തു കണ്ടിരുന്നതായി ദൃക്‌സാക്ഷിയായ മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി താജുദ്ദീൻ. വെള്ളിയാഴ്ച മൂന്നേകാലോടെയാണ് ഇരുവരെയും കണ്ടത്. നീല ബനിയനും കാവി മുണ്ടുമാണ് അസ്ഫാക് ധരിച്ചിരുന്നതെന്ന് താജുദ്ദീൻ പറഞ്ഞു. TOP NEWS കാത്തിരിപ്പ് വിഫലം; ആലുവയിൽ തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി ചെറിയ പെണ്‍കുട്ടിയുമായി മാര്‍ക്കറ്റിലെ മാലിന്യക്കൂനയ്ക്കരികിലേക്കു പോകുന്നതു കണ്ടപ്പോള്‍ സംശയം തോന്നി ചോദിച്ചെന്നും തന്റെ മകളാണ് ഒപ്പമുള്ളതെന്നുമായിരുന്നു അസ്ഫാക്കിന്റെ മറുപടിയെന്നും മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ താജുദ്ദീന്‍ വെളിപ്പെടുത്തി. മദ്യപിക്കുന്നതിനായാണു മാര്‍ക്കറ്റിനുള്ളില്‍ വന്നതെന്ന് അസ്ഫാക് പറഞ്ഞെന്നും അസ്ഫാക്കിനു പിന്നാലെ രണ്ടു മൂന്നും പേര്‍കൂടി സ്ഥലത്തേക്ക് എത്തിയെന്നും മദ്യപസംഘമായതിനാല്‍ പിന്നീടു ശ്രദ്ധിച്ചില്ലെന്നും താജുദ്ദീന്‍ പറഞ്ഞു ‘‘സംശയം തോന്നി അവനോട് ചോദിച്ചു. അപ്പോൾ അവന്റേതാണു കുഞ്ഞെന്നാണു പറഞ്ഞത്. എന്തിനാണു പോകുന്നതെന്നു ചോദിച്ചപ്പോൾ മദ്യപിക്കാനാണു പോകുന്നതെന്നു പറഞ്ഞു. കുറച്ചുസമയത്തിനുശേഷം രണ്ടു മൂന്നു പേർ കൂടി അങ്ങോട്ടു പോയി. സംഘംചേർന്നു മദ്യപിക്കാനാണു പോയതെന്നാണു തോന്നുന്നത്. മൂന്നു മണിക്കുശേഷം ഇവിടെ മദ്യപാനം സ്ഥിരമാണ്. കുട്ടിയുടെ കൈയിൽ പിടിച്ചുകൊണ്ടാണ് അസ്‌ഫാക് വന്നത്. കുട്ടിയുടെ കയ്യിൽ മിഠായി ഒക്കെ ഉണ്ടായിരുന്നു. അതു കഴിക്കുന്നുമുണ്ടായിരുന്നു. ഇവർ തിരിച്ചുപോകുന്നതു കണ്ടില്ല’’– ചുമട്ടുതൊഴിലാളി പറഞ്ഞു. കുട്ടിയും അസ്ഫാക്കും ഒരേ ഭാഷയാണു സംസാരിച്ചിരുന്നതെന്നും താന്‍ ഓരോന്നു ചോദിച്ചപ്പോള്‍ അസ്ഫാക് കുഞ്ഞിനെ തോളിലെടുത്തുവെന്നും താജുദ്ദീൻ പറഞ്ഞു. തട്ടിക്കൊണ്ടുപോയതിന്റെ വാർത്തയും സിസിടിവി ദൃശ്യങ്ങളും കണ്ടതിനു പിന്നാലെ സംശയം തോന്നിയാണ് പൊലീസിനെ വിവരമറിയിച്ചത്. താമസസ്ഥലത്തു നിന്നും തട്ടിക്കൊണ്ടുപോയശേഷം ആലുവയിലെ പെരിയാർ തീരത്താണ് അഞ്ചുവയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. മാലിന്യക്കൂമ്പാരത്തിനുള്ളിൽ ചാക്കിൽ കെട്ടിയനിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്ന് പിടിയിലായ അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നത്. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക് പൊലീസിനു നൽകിയ മൊഴി. എന്നാൽ അസ്‌ഫാക് മാത്രമാണ് കൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസഫാക് ആലത്തെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാൾ ആദ്യം സമ്മതിച്ചിരുന്നില്ല. സിസിടിവി പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ആലുവയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളാണു കൊല്ലപ്പെട്ട കുട്ടി. ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പെൺകുട്ടി മലയാളം നന്നായി സംസാരിക്കുമായിരുന്നു. ഒരു മകനും മൂന്ന് പെൺമക്കളുമാണ് കുടുംബത്തിനുണ്ടായിരുന്നത്. മക്കളിൽ രണ്ടാമത്തെയാളാണു അഞ്ചുവയസ്സുകാരി. വെള്ളിയാഴ്ച വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!