ഭൂമിയുടെ ന്യായവില പരിഷ്‌കരിക്കും; ഫ്‌ളാറ്റിലെ താമസക്കാര്‍ക്കും ഭൂനികുതി

തിരുവനന്തപുരം: ഭൂമി വിലയിലുണ്ടായ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില പരിഷ്‌കരിക്കും. ഇതോടൊപ്പം ഓരോ വസ്തുവിന്റെയും ഉപയോഗക്രമമനുസരിച്ചുള്ള ഭൂനികുതി നിര്‍ണയിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. സംസ്ഥാനത്തെ ഫ്‌ളാറ്റുകള്‍ നില്‍ക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ വ്യക്തിഗതമായി ഭൂനികുതി നിരക്കുകള്‍ ഏര്‍പ്പെടുത്തുമെന്നും സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു
2010ലാണ് സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില അവസാനമായി പരിഷ്‌കരിച്ചത്. അതിനുശേഷം ഭൂമി വിലയിലുണ്ടായ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ കുറ്റമറ്റരീതിയില്‍ ന്യായവില പരിഷ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മൂല്യനിര്‍ണയ സാക്ഷ്യപത്രങ്ങളില്‍ കെട്ടിടത്തിന്റെ വിലകുറച്ച് കാണിച്ചുണ്ടാകുന്ന നികുതി ചോര്‍ച്ച തടയുന്നതിനായി കെട്ടിടത്തിന്റെ മൂല്യം കണക്കാക്കാനുള്ള നടപടികളും സ്വീകരിക്കും.
ആധാരത്തിന്റെ രജിസ്‌ട്രേഷന്‍ സമയത്ത് ഈ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നിശ്ചിയിക്കപ്പെട്ട വിലയില്‍ കുറയാത്ത തുകയ്ക്ക് സ്റ്റാബ് ഡ്യൂട്ടി അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും പുതുക്കിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നതിനും 1960ലെ മുദ്രപത്ര ചട്ടങ്ങളിലാവശ്യമായ ഭേദഗതി വരുത്തും. 500 ചതുരശ്ര അടിയില്‍ കുറഞ്ഞ വിസ്തീര്‍ണമുള്ള പാര്‍പ്പിട ഉദ്ദേശമുള്ള കെട്ടിടങ്ങള്‍, ഓല, റൂഫിംഗ് ഷീറ്റ് എന്നിവകൊണ്ട് മേല്‍ക്കൂര മേഞ്ഞ ഒറ്റനില കെട്ടിടങ്ങള്‍ എന്നിവയെ ഈ മൂല്യനിര്‍ണയ സാക്ഷ്യപത്രത്തില്‍ നിന്നും ഒഴിവാക്കും.
പാട്ടകുടിശ്ശിക പിരിച്ചെടുക്കുന്നതിനായി ആംനസ്റ്റി സ്‌കീം കൊണ്ടുവരും. ഇതുവഴി കുടിശ്ശിക തീര്‍ക്കുന്നവര്‍ക്ക് പുതുക്കിയ പാട്ടപ്രകാരം താഴ്ന്ന നിരക്കില്‍ പാട്ടക്കരാര്‍ പുതുക്കിനല്‍കും. അല്ലാത്തവരുടെ പാട്ടം റദ്ദ് ചെയ്ത് ഭൂമി സര്‍ക്കാറിലേക്ക് തിരിച്ചെടുക്കുന്ന

