നിപ വ്യാപിച്ചിട്ടില്ല: വീണുകിട്ടിയ ആയുധമായി പ്രതിപക്ഷം ഉപയോഗിക്കുന്നു; കെ. മുരളീധരൻ

തിരുവനന്തപുരം: നിപ ഇതുവരെ വ്യാപിച്ചിട്ടില്ലെന്നും ഇതുവരെ കിട്ടിയ ഫലങ്ങളെല്ലാം നെഗറ്റീവ് ആണെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ. പുതിയ കേസുകളില്ല. വെന്റിലേറ്ററിൽ കിടക്കുന്ന രോഗിയുടെ നില അതേ നിലയിൽ തുടരുകയാണ്. നിപ റിപ്പോർട്ട് ചെയ്ത സമയത്ത് താൻ കോഴിക്കോട് ഉണ്ടായിരുന്നുവെന്നും ആവശ്യമായ നിർദേശം കൊടുത്തിട്ടാണ് പോന്നതെന്നും മുരളീധരൻ പറഞ്ഞു.
കേരളത്തിലെ മുഴുവൻ കാര്യങ്ങൾ നോക്കേണ്ടതുണ്ട്. നിപ മറ്റുള്ള സ്ഥലങ്ങളിലും പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് തിരുവനന്തപുരത്തേക്ക് പോന്നത്. ഇക്കാര്യത്തിൽ വളരെ ശക്തമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. മറ്റുള്ളതിനെയെല്ലാം രാഷ്ട്രീയ വിമർശനമായി മാത്രമേ കാണുന്നുള്ളൂവെന്നും മുരളീധരൻ പറഞ്ഞു. ജനപ്രതിനിധികളുടെ യോഗം വിളിക്കാൻ റവന്യൂമന്ത്രി കോഴിക്കോടുണ്ട്. വീണുകിട്ടിയ ആയുധമായി പ്രതിപക്ഷം നിപയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു. ഹൈ റിസ്ക്കിൽ പെട്ടവരുടെ ഫലങ്ങളെല്ലാം നെഗറ്റീവാണ്. ഇനി കാര്യമായ ഫലമൊന്നും വരാനില്ല. എങ്കിലും എല്ലാ കേസുകളും പരിശോധിക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.

