പാണത്തൂർ ബസ് അപകടം : അപ് കടത്തിനിടയാക്കിയത് അശ്രദ്ധ യും പരിചയക്കുറവുമെന്ന് പ്രാഥമി ക നിഗമനം

രാജപുരം: പാണത്തൂര്‍ പരിയാരത്ത് ബസ് അപകടത്തിനിടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവും റോഡിനെക്കുറിച്ചുള്ള ധാരണയില്ലായ്മയുമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. കാഞ്ഞങ്ങാട് സബ് കളക്ടര്‍ ഡി.ആര്. മേഘശ്രീ, കാസര്‍ഗോഡ് ആര്‍ടിഒ എ.കെ. രാധാകൃഷ്ണന്, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ടി.എം. ജര്സന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
അപകടത്തില്‍പ്പെട്ട ബസിന് സാങ്കേതിക തകരാറുകളൊന്നും കണ്ടെത്താനായിട്ടില്ല.
എന്നാല്‍ ഗിയറിന്റെ പൊസിഷന്‍ കുത്തനെയുള്ള ഇറക്കം ഇറങ്ങാനുള്ള രീതിയില്‍ ആയിരുന്നില്ല. ഡ്രൈവര്‍ മൂന്നു ദിവസം മാത്രം മുമ്ബാണ് ഈ ബസില്‍ ജോലിയില്‍ കയറിയത്. വാഹനത്തിന്റെയും റോഡിന്റെയും കാര്യത്തില്‍ ഇയാള്‍ക്ക് പരിചയക്കുറവുണ്ടായിരുന്നു.
ബസ് ഇന്നലെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്ത്തിവച്ചിട്ടുണ്ട്. വാഹനത്തിന് മറ്റെന്തെങ്കിലും സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നോ എന്ന കാര്യം വരുംദിവസങ്ങളില്‍ വിശദമായി പരിശോധിക്കും. ബസ് കടന്നുവന്ന വഴിയില്‍ കേരളത്തിന്റെ ചെക് പോസ്റ്റുകള്‍ നിലവിലില്ലാത്തതിനാല്‍ കര്‍ണാടക വാഹനത്തിന് കേരളത്തിലേക്ക് കടക്കാനുള്ള താത്കാലിക അനുവാദം എടുത്തിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ട്. ബസിന് 2023 വരെ കാലാവധിയുള്ള കര്‍ണാടക പെര്‍മിറ്റ് ഉള്ളതായാണ് രേഖകളില്‍ കാണുന്നത്.
അപകടത്തില്‍പ്പെട്ട് തകര്‍ന്ന വീടിന്റെ നഷ്ടപരിഹാരവും ആളുകളെ ആശുപത്രികളില്‍ എത്തിക്കാനായി ഓടിയ ആംബുലന്‍സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്കുള്ള വാടകയും സംബന്ധിച്ച കാര്യങ്ങളില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കാമെന്ന് സബ് കളക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു. വീടിനുണ്ടായ നഷ്ടങ്ങള്‍ കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ധനസഹായം നല്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത

