കാസർഗോഡ് ജില്ല ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നീക്കം വിവാദത്തിലേക്ക്

കാസർഗോഡ് ജസ്റ്റിസ് ലോധ കമീഷന് റിപ്പോര്‍ട്ടിലെയും അതുസംബന്ധിച്ച സുപ്രീംകോടതി വിധികളിലെയും നിര്‍ദേശങ്ങള്‍ നിലനില്‍ക്കേ കാസര്‍കോട് ജില്ല ക്രിക്കറ്റ് അസോസിയേഷന് തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം വിവാദത്തിലേക്ക്.
ലോധ കമീഷന് നിര്‍ദേശമനുസരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന് ബൈലോ രജിസ്റ്റര്‍ ചെയ്തെങ്കിലും നിലവില്‍ ജില്ല ക്രിക്കറ്റ് അസോസിയേഷനുകളുടെ ഭരണനിര്‍വഹണത്തിന് ബൈലോ നിലവില്‍ വന്നിട്ടില്ല.
ലോധ കമീഷന് നിര്‍ദേശപ്രകാരം ആറുവര്‍ഷം തുടര്‍ച്ചയായി ഭാരവാഹിയായവര്ക്ക് മൂന്നുവര്‍ഷം അധികാരത്തില്‍നിന്ന് മാറി പുറത്തുനിന്നാല്‍ മാത്രമേ ഒരുതവണ കൂടി മത്സരിക്കാനാവൂ.
ഒമ്ബതു വര്‍ഷം പൂര്‍ത്തിയായ ഭാരവാഹികള്‍ പിന്നീട് മത്സരിക്കരുത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് സ്ഥാനത്തുനിന്നും വിരമിച്ചവരാവണം റിട്ടേണിങ് ഓഫിസര്‍. ഒരു ക്ലബിന് ഒരു വോട്ടിനു മാത്രമേ അര്‍ഹതയുള്ളൂ. തെരഞ്ഞെടുപ്പിന് 21 ദിവസത്തെ നോട്ടീസ് വേണം.
എന്നാല്‍, ജനുവരി 17ന് കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ജനുവരി ഒന്നിനാണ് ജില്ല ക്രിക്കറ്റ് അസോസിയേഷന് അംഗങ്ങളായിട്ടുള്ള ക്ലബ് പ്രതിനിധികള്‍ക്ക് കത്തയച്ചതെന്നാണ് ആരോപണം. അതില്‍ തന്നെ കെ.സി.എ സെക്രട്ടറി ഒപ്പിട്ട തെരഞ്ഞെടുപ്പ് ഷെഡ്യൂളും വോട്ടര്‍ പട്ടികയുടെ കോപ്പിയും അടക്കം ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് ഷെഡ്യൂളില്‍ അരാണ് റിട്ടേണിങ് ഓഫിസറെന്നോ, ഏതൊക്കെ പോസ്റ്റിലേക്കാണ് തെരഞ്ഞെടുപ്പെന്നോ പ്രതിപാദിച്ചിട്ടില്ല. വോട്ടര്‍ പട്ടികയില്‍ അഞ്ചു ക്ലബുകള്‍ക്ക് രണ്ടും മൂന്നും വോട്ടുകള്‍ ഉള്ളതായും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ഭാരവാഹികളില്‍ ഭൂരിഭാഗം പേരും 15 വര്‍ഷത്തിലധികം തുടര്‍ച്ചയായി ഭാരവാഹികളായവരാണ്.
അവര്‍ക്ക് വീണ്ടും സ്ഥാനത്തെത്താനായി ധിറുതിപിടിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നുവത്രേ. ജനുവരി ആറായിരുന്നു നോമിനേഷന് നല്‍കാനുള്ള അവസാന തീയതി. അപ്പോഴേക്കും പല അംഗങ്ങള്‍ക്കും അറിയിപ്പുപോലും ലഭിച്ചിരുന്നില്ല. അറിയിപ്പ് കിട്ടി നോമിനേഷന് സമര

