രാഹുലിന് പിന്നാലെ പ്രധാനമന്ത്രിയും എത്തുന്നു ; പത്തനംതിട്ടയിൽ പോരാട്ടം ഇഞ്ചോടിഞ്ച്

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെത്തി നില്‍ക്കെ പത്തനംതിട്ടയില്‍ മുന്നണികളുടെ പോരാട്ടം ഇഞ്ചോടിഞ്ച്. ഒരു കാലത്ത് യു.ഡി.എഫിെന്റ ശക്തി കേന്ദ്രമായിരുന്നു പത്തനംതിട്ട. എന്നാല്‍, കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പുകളിച്ചും േനതാക്കള്‍ തെരഞ്ഞെടുപ്പുകളില്‍ സ്വന്തം പാര്ട്ടിക്കാെരയും ഘടകകക്ഷികളെയും കാലുവാരിയും മേല്‍ക്കൈ നഷ്ടപ്പെടുത്തുകയായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ തമ്മില്‍തല്ലി കോന്നിയും കൈവിട്ടതോടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും ഇടതു മുന്നണിയുടെ കൈകളിലായി.ഇത്തവണ തെരഞ്ഞെടുപ്പിെന്റ കേളികൊട്ട് ഉയര്‍ന്നപ്പോഴും നേതാക്കളുടെ ശൈലിക്ക് മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍, മുതിര്‍ന്ന നേതാക്കളുടെ തുടര്‍ച്ചയായ ഇടപെടലോടെ ഇപ്പോള്‍ ഭിന്നതകളൊക്കെ മാറ്റിവെച്ച് ഇപ്പോള്‍ എല്ലാവരും പ്രചാരണ രംഗത്ത് സജീവമായുണ്ട്. ഇതിെന്റ ആവേശം എങ്ങും പ്രകടവുമാണ്. സ്ഥാനാര്‍ഥി നിര്‍ണയം കൊണ്ട് മുന്‍തൂക്കം ലഭിച്ച റാന്നിയിലും അടൂരിലും യു.ഡി.എഫ് തികഞ്ഞ പ്രതീക്ഷയിലാണ്. ആറന്മുളയിലും കോന്നിയിലുമൊക്കെ നില മെച്ചപ്പെട്ടു.
എല്‍.ഡി.എഫ് വിജയം ഉറപ്പിച്ചിരുന്ന തിരുവല്ലയിലും യു.ഡി.എഫ് പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ അമിതമായ ആത്മവിശ്വാസം വിനയായോ എന്ന ആശങ്ക ഇടതുമുന്നണിക്കുമുണ്ട്. റാന്നി, ആറന്മുള, കോന്നി എന്നിവിടങ്ങളില്‍ പ്രചാരണം വേണ്ട രീതിയില്‍ പുരോഗമിക്കുന്നില്ല എന്ന സംശയം സി.പി.എം സംസ്ഥാന നേതൃത്വത്തിനുണ്ട്. ഇതിെന്റ ഫലമായിരുന്നു ഞായറാഴ്ച സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള വിജയരാഘവെന്റ ജില്ലയിലെ മിന്നല്‍ സന്ദര്‍ശനമെന്നാണ് പറയുന്നത്്. അടിയന്തരമായി റാന്നിയിലെ പോരായ്മകള്‍ തിരുത്താന്‍ അദ്ദേഹം കര്‍ശനം നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.
ജില്ലയിലെ സീറ്റ് മോഹികളെയെല്ലാം തഴഞ്ഞ് ജോസ് വിഭാഗം റാന്നിയില്‍ പ്രഖ്യാപിച്ച പുറത്തുനിന്നുളള പ്രമോദ് നാരായണന് സ്വന്തം പാര്‍ട്ടിയില്‍നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നുണ്ടോ എന്ന് സി.പി.എമ്മിനും സംശയമുണ്ട്. ഫലത്തില്‍ പ്രമോദിനെ വിജയിപ്പിക്കേണ്ടതിെന്റ ഉത്തരവാദിത്തം മുഴവന്‍ സി.പി.എമ്മിെന്റ തലയിലായിരിക്കുകയാണ്. റാന്നിക്കാരന് തന്നെയായ യു.ഡി.എഫിെന്റ യുവ സ്ഥാനാര്‍ഥി റിങ്കു ചെറിയാന് നാട്ടുകാരുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
രാഹുല്‍ ഗാന്ധി ജില്ലയില്‍ എത്തിയേപ്പാള്‍ റാന്നിയിലായിരുന്നു വലിയ ജനക്കൂട്ടം. ഇത് യു.ഡി.എഫിെന്റ ആവേശം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ഥി പത്മകുമാറും ശബരിമല ഉള്‍പ്പെടുന്ന റാന്നിയില്‍ ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്്. ഇതെല്ലാം ഫലത്തില്‍ ഇടതുമുന്നണിയുടെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.
ആറന്മുളയില് പുറമെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാജോര്ജിെന്റ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആവേശ പൂര്‍വം മുന്നേറുന്നതിെന്റ സൂചനകളാണെങ്കിലും ആഭ്യന്തര പ്രശ്നങ്ങള്‍ ഉള്ളതായി പറയുന്നുണ്ട്. ബി.ജെ.പി സ്ഥാനാര്‍ഥി ഓര്‍ത്തേഡാക്സ് വോട്ടുകള്‍ പിടിക്കാനുള്ള സാധ്യതയും ബി.ജെ.പി ക്ക് ലഭിക്കേണ്ട വോട്ടുകളില്‍ ഒരു പങ്ക് ശിവദാസന്‍നായര്‍ക്ക് പോകാനുള്ള സാധ്യതയും ഇവിടെ നിലനില്ക്കുന്നു. സ്ഥാനാര്‍ഥി ജനീഷ്കുമാറിനെതിരെ ജന്മനാട്ടിലടക്കം പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ചില അസ്വാരസ്യങ്ങളാണ് കോന്നിയില്‍ ഇടതുമുന്നണിക്ക് ആശങ്ക ഉളവാക്കുന്നത്.
ഇവിടെ മുന്നേറാന്‍ അടൂര്‍ പ്രകാശിെന്റ നേതൃത്വത്തില്‍ യു.ഡി.എഫ് വലിയ പരിശ്രമമാണ് നടത്തുന്നത്്. ഈ സാഹചര്യത്തില്‍ ഉപ തെരഞ്ഞെടുപ്പിലെ പോലെ എസ്.എന്‍.ഡി.പി യുടെ പൂര്‍ണ പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ ജനീഷിന് നന്നേ വിയര്‍ക്കേണ്ടി വരും. എസ്.എന്‍.ഡി.പിയുടെ പിന്തുണ സുരേന്ദ്രന് ലഭിക്കുമെന്നും കോന്നിയില്‍ ഫലം തങ്ങള്‍ക്ക് അനുകൂലമാകുമെന്നുമാണ് എന്‍.ഡി.എ യുടെ വിലിയിരുത്തല്‍. അടൂരില്‍ യു.ഡി.എഫിെന്റ യുവ സ്ഥാനാര്‍ഥി എം.ജി. കണ്ണന് നല്ല രീതിയില്‍ മുന്നേറാന്‍ ഇതിനകം കഴിഞ്ഞു.
ആദ്യം പലരും എഴുതിത്തള്ളിയെങ്കിലും തിരുവല്ലയിലും യു.ഡി.എഫിെന്റ കുഞ്ഞുകോശി പോള്‍ മാത്യു ടി. തോമസിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രാഹുല്‍ ഗാന്ധിക്ക് പിന്നാലെ രണ്ടിന് പ്രധാനമന്ത്രികൂടി ജില്ലയില്‍ എത്തുന്നതോടെ പ്രചാരണ ചൂട് പാരമ്യത്തിലെത്തും.
ഇങ്ങനെയൊക്കെയാണെങ്കിലും സര്‍ക്കാറിെന്റ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മൂലം സാധാരണ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന സ്വാധീനവും സ്വീകാര്യതയും കൊണ്ട് ജില്ലയിലെ മേല്‍ക്കൈ നിലനിര്‍ത്താന്‍ കഴിയുെമന്ന് തന്നെയാണ് ഇടതുമുന്നണിയുെട കണക്കുകൂട്ടല്‍.

