ദശാബ്ദങ്ങളായി പറഞ്ഞുകേള്‍ക്കുകയും കടലാസുകളില്‍ ഉറങ്ങുകയും ചെയ്തിരുന്ന പദ്ധതികൾ യാഥാർത്ഥ്യമാകുന്നു

നാം ഒരു പുതിയ കേരളം നിര്‍മിക്കുകയാണ്. ദശാബ്ദങ്ങളായി പറഞ്ഞുകേള്‍ക്കുകയും കടലാസുകളില്‍ ഉറങ്ങുകയും ചെയ്തിരുന്ന വികസനപദ്ധതികളാണ് ഇപ്പോള്‍ കേരളജനതക്ക് മുന്നില്‍ യാഥാര്‍ഥ്യമാകുന്നത്. അടുത്ത പത്തോ പതിനഞ്ചോ വര്‍ഷം കൊണ്ടുപോലും യാഥാര്‍ഥ്യമാകാന്‍ സാധ്യത കുറവായിരുന്ന അത്ര വികസനപദ്ധതികളാണ് 140 നിയോജകമണ്ഡലങ്ങളിലുമായി പുരോഗമിക്കുന്നത്. വികസനപ്രക്രിയയിലെ പരമ്ബരാഗത രീതികള്‍ക്കപ്പുറം രാജ്യത്തിനുതന്നെ പുതിയ വികസനമാതൃക കാഴ്ചവെക്കുകയാണ് കേരളം. 57,000 കോടി രൂപ മുതല്‍മുടക്ക് വരുന്ന 730 പദ്ധതികളാണ് കിഫ്ബിയിലൂടെ നടപ്പാക്കുന്നത്.സംസ്ഥാനചരിത്രത്തില്‍തന്നെ സമാനതകളില്ലാത്ത വികസനമുന്നേറ്റമാണ് ഇത്.
ഈ പദ്ധതികള്‍ക്ക് വേണ്ട പണം കണ്ടെത്താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും രാജ്യത്തിനാകമാനം മാതൃകയാണ്. കിഫ്ബി അതിെന്റ മസാലബോണ്ട് വില്പനയിലൂടെ അന്താരാഷ്ട്ര ധനകാര്യവിപണിയിലേക്ക് കാലൂന്നിയ ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായി മാറി. ചരിത്രപ്രധാനമായ ചുവടുെവെപ്പന്ന നിലയില്‍ വ്യാപകമായ അഭിനന്ദനമാണ് ഇതിന് ലഭിച്ചത്. വികസനത്തിെന്റ മുന്‍ഗണനകളെ അഭിമുഖീകരിക്കുന്നതില്‍ സര്‍ക്കാറിെന്റ ഇച്ഛാശക്തിയാണ് ഇതിലൂടെ പ്രതിഫലിച്ചത്. കിഫ്ബിയുടെ പ്രവര്‍ത്തനത്തിലും സംവിധാനത്തിലും നിക്ഷേപകര്‍ക്കുള്ള വിശ്വാസമാണ് സംസ്ഥാനതല ഏജന്സിയായിട്ടുപോലും മികച്ച നിരക്കില്‍ പണം ലഭ്യമാക്കാന്‍ സാധിച്ചത്. മറ്റു പല ധനകാര്യസ്ഥാപനങ്ങളും നമ്മുടെ സുതാര്യവും കാര്യക്ഷമവുമായ പ്രവര്‍ത്തനമികവില്‍ ആകൃഷ്ടരായി പണം തരാന്‍ മുന്നോട്ട് വരുന്നുണ്ട് എന്നത് ശുഭസൂചനയാണ്.
വമ്ബന്‍ പദ്ധതികള്‍ക്കൊപ്പം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളും വികസിക്കേണ്ടതുണ്ട്. അത്തരത്തിലും കൃത്യമായ ദിശാബോധത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിന് തെളിവാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ ഒരുങ്ങുന്ന 45,000 ഹൈടെക് ക്ലാസ് മുറികളും പതിനായിരത്തോളം സ്കൂളുകളില്‍ തയാറാകുന്ന ഹൈടെക് ലാബുകളും. 141 സ്കൂളുകളാണ് മികവിെന്റ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്. ഇതിനുംപുറമെ 405 സ്കൂളുകള്‍ 50 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ മുടക്കി നവീകരണത്തിെന്റ വിവിധഘട്ടങ്ങളിലാണ്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ നിയോജകമണ്ഡലങ്ങളിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ച് ൈകയും കെട്ടി നോക്കിനില്‍ക്കുകയല്ല സര്‍ക്കാര്‍ ചെയ്യുന്നത്. പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള കര്‍ശന നടപടികളും ഒപ്പം ഉണ്ടാകുന്നുണ്ട്. ഗുണനിലവാരമില്ലാത്ത പ്രവൃത്തികള്‍ കണ്ടെത്തിയാലുടന്‍ അവ നിര്ത്തിെവപ്പിച്ച്, പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് പ്രവൃത്തിപഥത്തിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല. പ്രളയത്തിെന്റയും മഹാമാരിയുടെയും ദുരിതങ്ങള്‍ അനുഭവിച്ചവരാണ് നമ്മള്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് കേരളം വികസനത്തിെന്റ ശരിയായ ദിശയില്‍തന്നെ മുന്നേറുന്നു എന്നത് വളരെയധികം സന്തോഷവും അഭിമാനവും ഉളവാക്കുന്നതാണ്. അത് ഈ വേളയില്‍ ഞാന്‍ നിങ്ങളോടും പങ്കുെവക്കുന്നു.

