KSDLIVENEWS

Real news for everyone

പഞ്ചാബില്‍ വിഷമദ്യദുരന്തം: 15 പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്; 12 പേര്‍ ഗുരുതരാവസ്ഥയില്‍

SHARE THIS ON

പഞ്ചാബില്‍ വിഷമദ്യദുരന്തത്തിനിരയായി 15 പേര്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട്. അമൃത്സറിലെ അഞ്ചിലധികം ഗ്രാമങ്ങളിലായിട്ടാണ് മദ്യദുരന്തം നടന്നത്.

12 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇവരില്‍ ചിലര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ മദ്യം നല്‍കിയ ആള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലായിട്ടുണ്ട്. മെഡിക്കല്‍ ടീമുകള്‍ മദ്യം കഴിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ഭംഗാലി, പാടല്‍പുരി, മാരാരി കലന്‍, തെരേവാള്‍, തല്‍വണ്ടി ഗുമാന്‍ എന്നീ അഞ്ച് ഗ്രാമങ്ങളിലാണ് മരണം സംഭവിച്ചത്. ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മെഡിക്കല്‍ ടീമുകള്‍ ഓരോന്നും ഗ്രാമത്തിലെ വീടുകള്‍ തോറും കയറിയിറങ്ങി മദ്യം കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. 14 പേരുടെ മരണം അമൃത്സര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സാക്ഷി സാഹ്നി സ്ഥിരീകരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റിലായി. മുഖ്യപ്രതി പ്രഭ്ജീത് സിംഗ്, കുല്‍ബീര്‍ സിംഗ്, സാഹിബ് സിംഗ്, ഗുര്‍ജന്ത് സിംഗ്, നിന്ദര്‍ കൗര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മെഥനോള്‍ വിതരണം ചെയ്യുന്ന രാജാവ് സാഹിബ് സിങ്ങിനെക്കുറിച്ച്‌ മുഖ്യപ്രതി പ്രഭ്ജീത് പോലീസിനെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സാഹിബ് സിംഗ് 50 ലിറ്റര്‍ മെഥനോള്‍ നേടിയതായി എസ്‌എസ്പി അമൃത്സര്‍ റൂറല്‍ മനീന്ദര്‍ സിംഗ് എഎന്‍ഐയോട് പറഞ്ഞു. ഇതാണ് പ്രാദേശിക വിതരണക്കാര്‍ക്ക് വിറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!