കാബൂൾ സ്ഫോടനം. ചാവേറായത് മലയാളിയല്ല അഫ്‌ഗാൻ സ്വദേശിയെന്ന് ഡി എൻ എ റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാരയിൽ നടന്ന ചാവേർ ആക്രമണത്തിൽ ചാവേറായത് മലയാളിയല്ലെന്ന് ഡി എൻ എ റിപ്പോർട്ട്. ആക്രമണം നടത്തിയത് അഫ്‌ഗാനി തന്നെയാണെന്ന് ദി പ്രിൻറ് റിപ്പോർട്ട് ചെയ്തു.
അതേസമയം ഇവിടെ ചാവേറായി മരിച്ചത് 2016 ൽ ദാഇശിൽ ചേർന്നെന്ന് പറയപ്പെടുന്ന തൃശൂർകാരനായ മുഹ്‌സിൻ ആണെന്ന് പ്രമുഖ ഇംഗ്ലീഷ് ചാനലുകളടക്കം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അഫ്‌ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ഡി എൻ എ പരിശോധനയിൽ ചാവേറായി മരിച്ചത് അഫ്ഗാൻകാരനായ മുഹമ്മദ് മുഹ്സിന്‍ എന്ന അബു ഖാലിദ് അല്‍ഹിന്ദി (21) ആണെന്നാണ് തെളിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അഫ്ഗാൻ ഗവണ്മെന്റ് എൻ ഐ എയ്ക്ക് നൽകിയതായി പുതിയ റിപോർട്ടുകൾ പറയുന്നു.
മാർച്ച് 25 ന് പ്രാർത്ഥന നടക്കുന്നതിനിടെ ഗുരുദ്വാരയിൽ ചാവേറാക്രമണം നടക്കുകയായിരുന്നു. രണ്ടു പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഫ്‌ഗാനിലെ തീവ്രവാദ സംഘടനയായ ഇസ്ലാമിക് ഖോറസാൻ ആണ് ആക്രമണത്തിന് പിന്നെലെന്നാണ് അഫ്‌ഗാൻ സർക്കാർ പറയുന്നത്.