25 ലക്ഷം നഷ്ടപരിഹാരം നല്‍കണം’; അനില്‍ ആന്റണിക്കും സുരേന്ദ്രനും നന്ദകുമാറിന്റെ വക്കീല്‍ നോട്ടീസ്
കൊച്ചി: ബി.ജെ.പി. പത്തനംതിട്ട ലോക്സഭാ സ്ഥാനാർഥി അനിൽ ആന്റണിക്കും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമെതിരേ വക്കീൽ നോട്ടീസ് അയച്ച് ടി.ജി. നന്ദകുമാർ. വിഗ്രഹ കള്ളൻ, കാട്ടുകള്ളൻ തുടങ്ങിയ പരാമർശങ്ങൾ പിൻവലിച്ചുകൊണ്ട് മാപ്പ് പറയാത്ത പക്ഷം 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. ബി.ജെ.പി. പത്തനംതിട്ട ലോക്സഭാ സ്ഥാനാർഥിയും ദേശീയ സെക്രട്ടറിയുമായ അനിൽ ആന്റണി സി.ബി.ഐ. സ്റ്റാൻഡിങ് കൗൺസിൽ നിയമനവുമായി ബന്ധപ്പെട്ട് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ടി.ജി. നന്ദകുമാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ടി ജി നന്ദകുമാറിനെതിരേ അനിൽ ആന്റണിയും സുരേന്ദ്രനും വിവിധ പരാമർശങ്ങൾ നടത്തി. വിഗ്രഹം മോഷ്ടിച്ചയാളാണ് ടി ജി നന്ദകുമാറെന്ന് അനിൽ ആന്റണി പറഞ്ഞു. അതേസമയം കാട്ടുകള്ളനാണെന്ന പരാമർശം കെ സുരേന്ദ്രനും ഉന്നയിച്ചിരുന്നു. ഈ പരമർശങ്ങൾക്കെതിരേയാണ് ഇപ്പോൾ ടി.ജി. നന്ദകുമാർ നഷ്ടപരിഹാരത്തിന് നോട്ടീസ് അയച്ചിരിക്കുന്നത്. പരാമർശങ്ങൾ പിൻവലിച്ചുകൊണ്ട് മാപ്പ് പറയാത്ത പക്ഷം 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.