KSDLIVENEWS

Real news for everyone

ജോയ്‌സ്‌നയ്ക്ക് ഷെജിനൊപ്പം പോകാം; ഹേബിയസ് കോര്‍പസ് ഹര്‍ജി കോടതി തീര്‍പ്പാക്കി

SHARE THIS ON

കൊച്ചി : കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്പസ് തീര്പ്പാക്കി ഹൈക്കോടതി. ജോയ്സ്നയെ ഭര്ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി.ജോയ്സ്ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായി കോടതി വ്യക്തമാക്കി. പെണ്കുട്ടി ആവശ്യത്തിന് ലോക പരിചയം ഉള്ള ആളാണ്, വിവാഹത്തിന് ശേഷം എന്ത് ചെയ്യണം എന്ന് അവര് തീരുമാനിക്കും. പെണ്കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള പക്വതയായെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സിഎസ് സുധ, വി.ജി അരുണ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

അതേസമയം, ഷെജിനോടൊപ്പം പോകാനാണ് താല്പ്പര്യമെന്ന് ജോയ്സ്ന കോടതിയില് പറഞ്ഞു. ജോയ്സ്നയെ കാണാനില്ലെന്നും ജോയ്സ്ന അന്യായമായി തടങ്കലിലാണെന്നും കാട്ടിയാണ് പിതാവ് ജോസഫ് ഹേബിയസ് കോര്പസ് നല്കിയത്

ജോയ്സ്നയ്ക്ക് 26 വയസായെന്നും പ്രായപൂര്ത്തിയായ പെണ്കുട്ടിക്ക് ആരുടെയൊപ്പം പോകണമെന്ന് തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. വീട്ടുകാരോട് സംസാരിക്കാന് താല്പര്യമില്ലെന്നും നിലപാടില് ഉറച്ച്‌ നില്ക്കുന്നുവെന്നും ജോയ്സ്ന കോടതിയെ അറിയിച്ചു.തുടര്ന്ന് ഭര്ത്താവിനൊപ്പം പോകണമെന്ന ജോയ്സ്നയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു.

പിതാവിന്റെ പരാതിയിലാണ് യുവതിയെ നേരിട്ട് ഹാജരാക്കാന് കോടതി പൊലീസിനോട് ആവശ്യപ്പെട്ടത്. ജസ്റ്റിസ് വി.ജി അരുണ്, ജസ്റ്റിസ് സുധ എന്നിവരുള്പ്പെട്ട ഡിവിഷന് ബഞ്ച് ഇന്നലെ ഹര്ജി പരിഗണിച്ചപ്പോള് ജോയ്സ്നയും ഷെജിനും കോടതിയില് നേരട്ടെത്തി. ജോയ്സ്നയോട് കോടതി ആശയ വിനിമയം നടത്തിയശേഷം മാതാപിതാക്കളോട് സംസാരിക്കണമോയെന്ന കാര്യം ചോദിച്ചു. താല്പര്യമില്ലെന്നും പിന്നീട് സംസാരിച്ചോളാമെന്നും ജോയ്സ്ന അറിയിച്ചതിനെ തുടര്ന്ന് പെണ്കുട്ടിയുടെ മൗലികാവകാശങ്ങള് സംരക്ഷിക്കപ്പെടണമെന്ന് കോടതി വ്യക്തമാക്കി.

26 വയസുള്ള പെണ്കുട്ടിയാണ്, വിദേശത്ത് ജോലി ചെയ്ത വ്യക്തിയാണ്. സ്വന്തമായി തീരുമാനമെടുക്കാന് പക്വതയായെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യത്തില് കോടതിക്ക് ഇടപെടാന് പരിമിതിയുണ്ടെന്ന് ഡിവിഷന് ബഞ്ച് വ്യക്തമാക്കി. കൂടാതെ സ്പെഷല് മാരേജ് ആക്‌ട് പ്രകാരം വിവാഹത്തിന് അപേക്ഷ നല്കിയിട്ടുമുണ്ടെന്നും അതിനാല് ഹേബിയസ് കോര്പസ് ഹര്ജി തീര്പ്പാക്കുകയാണെന്നും കോടതി വ്യക്തമാക്കി.

തന്നെയാരും തടഞ്ഞുവച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ജീവിതം തെരഞ്ഞെടുത്തതെന്നും കോടതിയില് നിന്നിറങ്ങിയ ശേഷം ജോയ്സ്ന മാധ്യമ പ്രവര്ത്തകരോട് പ്രതികരിച്ചു. തന്നെ എസ്ഡിപിഐക്കാരനാക്കാന് ശ്രമിച്ചെന്നും സ്വസ്ഥതമായി ജീവിക്കാന് അനുവദിക്കണമെന്നും മാതാപിതാക്കളുടെ വിഷയം സ്വാഭാവികമാണെന്നുമായിരുന്നു ഷെജിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!