ബലാത്സംഗക്കേസിൽ അകപ്പെട്ട് ആളോട് പെൺകുട്ടിയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി ;ബലാത്സംഗക്കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ സംരക്ഷണം തേടിയ കുറ്റാരോപിതനോട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് മറു ചോദ്യം ഉന്നയിച്ചു സുപ്രീം കോടതി .മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാന ജീവനക്കാരനായ മോഹിത് സുബാഷ് ചവാന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോഴായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം .
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ കേസ് പ്രകാരമാണ് ഇയാള്‍ പിടിയിലായത് .കേസുമായി ബന്ധപെട്ടു ജോലി പോകാന്‍ സാധ്യത ഉണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു ,തൊട്ടു പിന്നാലെയായിരുന്നു കോടതിയുടെ ചോദ്യം . വിവാഹം ചെയ്തില്ലെങ്കില്‍ ജയിലിലാകുമെന്ന് കോടതി ഓര്‍മിപ്പിച്ചു .
എന്നാല്‍ ആദ്യം പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സമ്മതം ആയിരുന്നു എന്നും അവള്‍ അത് നിരസിച്ചുവെന്നും പ്രതി പറഞ്ഞു .18 വയസ്സാകുമ്ബോള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് രേഖ ഉണ്ടാക്കിയിരുന്നു ,എന്നാല്‍ പിന്നീട് ഇതില്‍ നിന്നും പിന്മാറിയപ്പോളാണ് കേസ് നല്‍കിയതെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞുനിലവില്‍ നാല് ആഴച്ചത്തേക്ക് പ്രതിയുടെ അറസ്റ്റ് തടഞ്ഞ കോടതി പ്രതിയെ രൂക്ഷമായി വിമര്‍ശിച്ചു .ബലാത്സംഗം ചെയുമ്ബോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആണെന്ന് ഓര്‍ക്കണമായിരുന്നു എന്നും കോടതി ..