ശക്തമായ മഴ; കാസർകോട് ജില്ലയുൾപ്പെടെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട്: തിങ്കളാഴ്ച കനത്തമഴയിലും കാറ്റിലുമുണ്ടായ അപകടങ്ങളില്‍ സംസ്ഥാനത്ത് ഒരു വിദ്യാര്‍ഥിയുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കോഴിക്കോട് ദേവഗിരി കോളേജ് മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥി അശ്വിന്‍ തോമസ് (20), ഇടുക്കി അടിമാലി വെള്ളത്തൂവല്‍ മുതുവാന്‍കുടി കുഴിയാലിയില്‍ കെ.സി. പൗലോസ് (56), പീരുമേടിന് സമീപം ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റ് സ്വദേശിനി ഭാഗ്യം (പുഷ്പ -50) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസിന് സമീപത്തെ റോഡില്‍ കനത്തകാറ്റില്‍ പൊട്ടിവീണ തെങ്ങില്‍ ഇടിച്ചാണ് ബൈക്ക് യാത്രികനായ അശ്വിന്‍ തോമസ് അപകടത്തില്‍പ്പെട്ടത്. കെട്ടിടനിര്‍മാണം നടക്കുന്നതിനിടെ മണ്‍ഭിത്തി ഇടിഞ്ഞ് ദേഹത്തുവീണാണ് പൗലോസ് അപകടത്തില്‍പ്പെട്ടത്. ഏലപ്പാറയില്‍ ലയത്തിലേക്ക് മണ്ണിടിഞ്ഞാണ് ഭാഗ്യം അപകടത്തില്‍പ്പെട്ടത്.

