കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ്: ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം, മികച്ച നടൻ ജയസൂര്യ, നടി അന്ന ബെൻ
തിരുവനന്തപുരം: 51-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച ചിത്രം. ജോമോൻ ജേക്കബ്, സജിൻ എസ് രാജ്, വിഷ്ണു രാജൻ, ഡിജോ അഗസ്റ്റിൻ എന്നിവരാണ് നിർമാതാക്കൾ. നിർമാതാവിനും സംവിധായകനും രണ്ടുലക്ഷം രൂപ വീതവും ശിൽപ്പവും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. ആൺകോയ്മയുടെ നിർദയമായ അധികാരപ്രയോഗങ്ങളെ ഒരു പെൺകുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷമമായി അടയാളപ്പെടുത്തിയ ചിത്രമാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണെന്ന് ജൂറി അഭിപ്രായപ്പെട്ടു.
സെന്ന ഹെഡ്നേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയമാണ് മികച്ച രണ്ടാമത്തെ ചിത്രം. പുഷ്കര മല്ലികാർജുനയ്യയാണ് ചിത്രത്തിന്റെ നിർമാതാവ്.
വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്കാരം നേടി. കപ്പേളയിലെ അഭിനയത്തിന് അന്ന ബെൻ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപ വീതവും ശിൽപ്പവും പ്രശസ്തിപത്രവും ലഭിക്കും.
മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്നം, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, ജൂറി അംഗങ്ങൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.null
കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തും സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനായി 80 സിനിമകൾ സമർപ്പിക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. പ്രാഥമിക വിധിനിർണയ സമിതിയുടെ സൂക്ഷ്മമായ വിലയിരുത്തലുകൾക്കു ശേഷം 24 ചിത്രങ്ങളാണ് അന്തിമ വിധിനിർണയ സമിതിയ്ക്ക് മുന്നിലെത്തിയത്. ഇതുകൂടാതെ, വിവിധ വിഭാഗം പുരസ്കാരങ്ങളുടെ പരിഗണനയ്ക്കായി 10 ചിത്രങ്ങൾകൂടി അന്തിമ വിധിനിർണയ സമിതി കണ്ടു. 38 ഓളം വരുന്ന നവാഗത സംവിധായകരുടെ ശക്തമായ സാന്നിധ്യവും ഒന്നിനൊന്ന് വ്യത്യസ്തമായ പ്രമേയങ്ങളും ആവിഷ്കാരങ്ങളും മലയാള സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുമെന്നതിൽ സംശയമില്ല- ജൂറി അഭിപ്രായപ്പെട്ടു.
സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം. സിദ്ധാർത്ഥ് ശിവയാണ് മികച്ച സംവിധായകൻ (ചിത്രം-എന്നിവർ) . എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുധീഷ് മികച്ച സഹനടനുള്ള പുരസ്കാരം നേടി. ശ്രീരേഖയാണ് മികച്ച സ്വഭാവനടി (ചിത്രം-വെയിൽ)
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്- ഷോബി തിലകൻ, മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ)- റിയാ സൈറാ, മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്- റഷീദ് അഹമ്മദ്.മികച്ച കലാസംവിധാനം-സന്തോഷ് ജോൺ, മികച്ച ചിത്രസംയോജകൻ- മഹേഷ് നാരായണൻ, മികച്ച പിന്നണി ഗായിക- നിത്യ മാമൻ. മികച്ച സംഗീത സംവിധായൻ-എം ജയചന്ദ്രൻ. മികച്ച ഗാനരചയിതാവ് അൻവർ അലി, മികച്ച തിരക്കഥാകൃത്ത്- ജിയോബേബി, മികച്ച ബാലതാരം (ആൺ) നിരഞ്ജൻ. എസ്, മികച്ച നവാഗത സംവിധായകൻ – മുഹമ്മദ് മുസ്തഫ, മികച്ച ഗാനാലാപത്തിന് പ്രത്യേക അവാർഡ് നാഞ്ചിയമ്മയ്ക്കും അവാർഡ്. നളിനി ജമീലയ്ക്ക് വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാർഡ്.
പുരസ്കാരങ്ങൾ നേടിയവർ
മികച്ച നടൻ – ജയസൂര്യ (ചിത്രം- വെള്ളം)
മികച്ച നടി – അന്ന ബെൻ (ചിത്രം- കപ്പേള)
മികച്ച ചിത്രം – ദ ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ (സംവിധാനം – ജിയോ ബേബി)
മികച്ച സംവിധായകൻ – സിദ്ധാർഥ് ശിവ (ചിത്രം – എന്നിവർ)
മികച്ച രണ്ടാമത്തെ ചിത്രം – തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം – സെന്ന ഹെഗ്ഡേ)
മികച്ച നവാഗത സംവിധായകൻ – മുസ്തഫ (ചിത്രം – കപ്പേള)
മികച്ച സ്വഭാവ നടൻ – സുധീഷ് (ചിത്രം – എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം)
മികച്ച സ്വഭാവ നടി – ശ്രീരേഖ (ചിത്രം – വെയിൽ)
മികച്ച ജനപ്രിയ ചിത്രം – അയ്യപ്പനും കോശിയും (സംവിധാനം – സച്ചി)
മികച്ച ബാലതാരം ആൺ – നിരഞ്ജൻ. എസ് (ചിത്രം – കാസിമിന്റെ കടൽ)
മികച്ച ബാലതാരം പെൺ – അരവ്യ ശർമ (ചിത്രം- പ്യാലി)
മികച്ച കഥാകൃത്ത് – സെന്ന ഹെഗ്ഡേ (ചിത്രം – തിങ്കളാഴ്ച്ച നിശ്ചയം)
മികച്ച ഛായാഗ്രാഹകൻ – ചന്ദ്രു സെൽവരാജ് (ചിത്രം – കയറ്റം)
മികച്ച തിരക്കഥാകൃത്ത് – ജിയോ ബേബി (ചിത്രം – ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)
മികച്ച ഗാനരചയിതാവ് – അൻവർ അലി
മികച്ച സംഗീത സംവിധായകൻ – എം. ജയചന്ദ്രൻ (ചിത്രം – സൂഫിയും സുജാതയും)
മികച്ച പശ്ചാത്തല സംഗീതം – എം. ജയചന്ദ്രൻ (ചിത്രം – സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകൻ – ഷഹബാസ് അമൻ
മികച്ച പിന്നണി ഗായിക – നിത്യ മാമൻ ഗാനം – വാതുക്കല് വെള്ളരിപ്രാവ് (ചിത്രം – സൂഫിയും സുജാതയും )
മികച്ച ചലച്ചിത്ര ഗ്രന്ഥം – ആഖ്യാനത്തിന്റെ പിരിയൻ കോവണികൾ ഗ്രന്ഥകർത്താവ് – പി.കെ.സുര്രേന്ദൻ
മികച്ച ചലച്ചിത്ര ലേഖനം – അടൂരിന്റെ അഞ്ച് നായക കഥാപാര്രങ്ങൾ (സമകാലിക മലയാളം വാരിക)
ലേഖകൻ – ജോൺ സാമുവൽ