ഇത് തിരിച്ചടിയാകും; ഗസ്സക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കുന്നതിനെതിരെ ബരാക് ഒബാമ

വാഷിംഗ്ടണ്‍: ഗസ്സ ആക്രമണത്തില്‍ മനുഷ്യനെ അവഗണിക്കുന്ന ഇസ്രായേലിന്റെ ഏത് നടപടിയും ആത്യന്തികമായി തിരിച്ചടിയാകുമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ
ഗസ്സയിലേക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കുന്നതുപോലുള്ള നീക്കങ്ങള്‍ ഇസ്രായേലിനോടുള്ള ഫലസ്തീനികളുടെ വിരോധം വരുംതലമുറകളിലും കഠിനമാകുമെന്നും അന്താരാഷ്ട്ര പിന്തുണ കുറയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”ഗസ്സയിലെ സാധാരണ ജനവിഭാഗത്തിന് ഭക്ഷണവും വെള്ളവും വൈദ്യുതിയും നിര്‍ത്തലാക്കാനുള്ള ഇസ്രായേല്‍ ഗവണ്മെന്റിന്റെ തീരുമാനം വളര്‍ന്നു വരുന്ന മാനുഷിക പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുക മാത്രമല്ല – തലമുറകളായി ഫലസ്തീൻ മനോഭാവം കൂടുതല്‍ കഠിനമാക്കുകയും ഇസ്രായേലിനുള്ള ആഗോള പിന്തുണ ഇല്ലാതാക്കുകയും ചെയ്യും. ഇസ്രായേലിന്റെ ശത്രുക്കള്‍ കൂടുതല്‍ ശക്തിപ്പെടാനും ഈ മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ദീര്‍ഘകാല ശ്രമങ്ങളെ ഇത് തുരങ്കം വെക്കുന്നു” ഒബാമ തിങ്കളാഴ്ച പറഞ്ഞു.
അക്രമത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശം ഒബാമ ആവര്‍ത്തിച്ചു.ഗസ്സയിലേക്ക് ദുരിതാശ്വാസ ട്രക്കുകള്‍ അനുവദിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ ‘പ്രോത്സാഹജനകമായ നടപടി’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. എന്നിരുന്നാലും, നിര്‍ണായക സഹായം നല്കാൻ അന്താരാഷ്ട്ര സമൂഹം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് ഹമാസിനെതിരെയുള്ള സ്വയം പ്രതിരോധത്തിനുള്ള ഇസ്രയേലിന്റെ അവകാശത്തെ ഒബാമ പിന്തുണയ്ക്കുകയും ഒരു സമാധാന ഉടമ്ബടി ചര്‍ച്ച ചെയ്യാൻ ശ്രമിച്ച് പരാജയപ്പെടുകയും ചെയ്തിരുന്നു.
അതേസമയം ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. 5000ത്തിലധികം ഫലസ്തീനികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹമാസിന്റെ ആക്രമണത്തെ അപലപിച്ച ഒബാമ, സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തിന് തന്റെ പിന്തുണ ആവര്‍ത്തിച്ചു. എന്നാല്‍ അത്തരം യുദ്ധങ്ങളില്‍ സിവിലിയൻമാര്ക്കുള്ള അപകടങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്കി.

