കണ്ണിലടക്കം ദേഹമാകെ ടാറ്റു, നാക്കുപിളര്‍ത്തി പാമ്ബിന്റെയും സിംഹത്തിന്റെയും രൂപം; ഹരിഹരനെ പൂട്ടാൻ പൊലീസ്

ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ നാവ് മുറിച്ച്, ടാറ്റൂ ചെയ്ത് റീല്‍സ് തയ്യാറാക്കുന്ന സംഘം കൂടുതല്‍ ജില്ലകളില്‍ ടാറ്റൂ പാർലർ തുടങ്ങാൻ പദ്ധതിയിട്ടതായി സൂചന.
അറസ്റ്റിലായ ടാറ്റൂ സെന്റർ ഉടമ ഹരിഹരന്റെ ഗുണ്ടാ ബന്ധത്തിലും പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കണ്ണില്‍ പച്ചകുത്തി, ദേഹമാകെ ടാറ്റൂകളുമായി റീല്‍സിലൂടെ ലൈക്കുകള്‍ വാരിക്കൂട്ടുന്ന ഇൻസ്റ്റഗ്രാം സ്റ്റാറും ഏലിയൻ ഇമോ ടാറ്റൂ പേജിലെ വീഡിയോകളിലൂടെ താരമായ തിരുച്ചിറപ്പള്ളി ചിന്താമണി സ്വദേശി ഹരിഹരന്റെ നാവുപിളർത്തല്‍ റീല്‍ വൈറലായതോടെയാണ് പിടിവീണത്.
പാമ്ബിന്റെയും സിംഹത്തിന്റെയും രൂപത്തില്‍ നാവ് മുറിച്ച് നല്‍കിയിരുന്നത് ടാറ്റൂ സെന്റർ ഉടമ ഹരിഹരനും സഹായി ജയരാമനും ചേർന്നാണെന്നും പൊലീസ് പറയുന്നു. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ശസ്ത്രക്രിയ ഉപകരണങ്ങളും അനസ്തേഷ്യ മരുന്നുകളും കണ്ടെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഇവർക്ക് ശസ്ത്ക്രിയക്ക് സമാനമായ സജ്ജീകരണങ്ങള്‍ ഒരുക്കിയവർക്കായും പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇവിടെ നാവുപിളർത്തലിന് വിധേയരായ നാല് പേരെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടുകതല്‍ ടാറ്റൂ സെന്ററുകള്‍ തുടങ്ങാൻ പദ്ധതിയിട്ട ഇവർക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്. അടുത്തിടെ പൊലീസുമായള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട കൊമ്ബൻ ജഗനുമായി ഹരിഹരന് അടുത്ത ബന്ധമുണ്ടായിരുന്നതായും പൊലസിന് വിവരം ലഭിച്ചിട്ടുണ്ട്.

