ഭൂരിപക്ഷത്തിലേക്കടുക്കുന്നു ; ജോ ബൈഡന് സുരക്ഷ ശക് തമാക്കി; ഏജൻസികൾ

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റാകാന്‍ സാധ്യതയേറിയതോടെ ജോ ബൈഡെന്റ സുരക്ഷ ശക്തമാക്കി യു.എസ് സീക്രട്ട് സര്‍വിസ്. വെള്ളിയാഴ്ച വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
നിര്‍ണായക സംസ്ഥാനങ്ങളില്‍ ട്രംപിനെ മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ബൈഡന്‍ കുതിക്കുന്ന സാഹചര്യത്തില്‍ ബൈഡെന്റ വില്‍മിങ്ടണിലുള്ള കാംപയിന്‍ തലസ്ഥാനത്തേക്ക് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക സംഘത്തെ അയച്ചിരിക്കുകയാണ്.
വൈറ്റ് ഹൗസ്, ഉന്നതല ഉദ്യോഗസ്ഥര്‍, രാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്ന വിശിഷ്ഠ അതിഥികള്‍ എന്നിവരുടെ സുരക്ഷ ചുമതല നിര്‍വഹിക്കുന്നത് സീക്രട്ട് സെര്‍വിസ് ആണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായതിന് പിന്നാലെ തന്നെ ജൂലൈയില്‍ ബൈഡെന്റ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. മുന്‍ വൈസ് പ്രസിഡെന്റന്ന നിലയില്‍ തന്നെ ബൈഡന് സുരക്ഷ നല്‍കാന്‍ സീക്രട്ട് സര്‍വിസ് ഒരുക്കമായിരുന്നുവെങ്കിലും അദ്ദേഹം അത് ആവശ്യപ്പെട്ടിരുന്നില്ല.
പെന്‍സില്‍വാനിയയിലും ജോര്‍ജിയയിലും ഡോണള്‍ഡ് ട്രംപിനെ മറികടന്ന് ലീഡ് നേടിയ ജോ ബൈഡന് വൈറ്റ്ഹൗസിലേക്ക് നടന്നടുക്കുകയാണ്. ജോര്‍ജിയയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ ബൈഡന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിനേക്കാള്‍ 1097 വോട്ടുകള്‍ക്ക് മുന്നിലാണെന്ന് ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്യുന്നു. പെന്‍സില്‍വാനിയയില്‍ 5596 വോട്ടുകള്‍ക്കാണ് ബൈഡന്‍ മുന്നില്‍ നില്‍ക്കുന്നത്. മറ്റൊരു സംസ്ഥാനമായ നെവാഡയില്‍ ബൈഡന് 11438 വോട്ടിെന്റ മുന്‍തൂക്കമുണ്ട്.
അമേരിക്കന്‍ വാര്‍ത്ത ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിെന്റ കണക്കുകള്‍ പ്രകാരം ബൈഡന് നിലവില്‍ 264 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അതേ സമയം ബൈഡന്‍ -253 ട്രംപ് -214 എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നത്. ഇതേ കണക്കുകള്‍ തന്നെയാണ് വാഷിങ്ടണ്‍ പോസ്റ്റും പങ്കുവെക്കുന്നത്. മാന്ത്രിക സംഖ്യയായ 270ലേക്ക് ബൈഡന്‍ എത്തുന്ന സാഹചര്യത്തില്‍ ഡെമോക്രാറ്റുകള്‍ പെന്‍സില്‍ വാനിയയിലെ തെരുവുകളില്‍ ആഘോഷം ആരംഭിച്ചു

