KSDLIVENEWS

Real news for everyone

ഇന്ത്യയെ വിലക്കി ഫിഫ, നടപടി ബാഹ്യ ഇടപെടലും ചട്ടലംഘനവും ആരോപിച്ച്; യൂ17 വനിതാ ലോകകപ്പ് വേദി നഷ്ടമായി

SHARE THIS ON

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ (AIFF) വിലക്കി ഫിഫ. എഐഎഫ്എഫിന്റെ ഭരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടലുണ്ടായെന്നും ഫിഫ ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമാണ് വിലക്കിന് കാരണമായി പറയപ്പെടുന്നത്. ഇതോടെ 2022 ഒക്ടോബറില്‍ നടക്കേണ്ട അണ്ടര്‍ 17 വനിതാ ലോകകപ്പിന് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമായി.

സംഘടനയുടെ ഭരണത്തില്‍ ബാഹ്യ ഇടപെടലുണ്ടായെന്നത് ഗുരുതരമായ വീഴ്ചയാണെന്നാണ് ഫിഫയുടെ കണ്ടെത്തല്‍. സംഘടനയും ദൈനംദിന പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ നിയന്ത്രണം എഐഎഫ്എഫ് വീണ്ടെടുക്കുന്നതുവരെ വിലക്ക് തുടരും.

കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താതെ പ്രഫുല്‍ പട്ടേല്‍ എഐഎഫ്എഫ് തലപ്പത്ത് തുടരുന്നതും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതുമാണ് കാര്യങ്ങള്‍ പ്രതികൂലമാക്കിയത്. കാലാവധി കഴിഞ്ഞിട്ടും പ്രഫുല്‍ പട്ടേല്‍ തുടരുന്നതില്‍ കോടതി ഇടപെട്ടിരുന്നു.

അണ്ടര്‍ 17 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് വിലക്ക്. 2020-ല്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. ആതിഥേയ രാജ്യമെന്ന നിലയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ സാധ്യതകൂടിയാണ് ഇതോടെ അനിശ്ചിതത്വത്തിലായത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!